ഇസ്‌ലാം, സ്ത്രീ, അനന്തരാവകാശം

ശബീബ് സ്വലാഹി

2021 ഫെബ്രുവരി 27 1442 റജബ് 15

(ഭാഗം 4)

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തു വരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന മൂന്നില്‍രണ്ട് (2/3) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, പിതാവ്, രണ്ടോ അതിലധികമോ പെണ്‍മക്കള്‍ എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുന്ന രൂപം കാണുക:

ഇവിടെ പെണ്‍മക്കള്‍ക്ക് ലഭിച്ചത് 5333.33 രൂപയാണ്.

ഇനി മേല്‍പറഞ്ഞ കണക്കില്‍ പെണ്‍മക്കള്‍ക്ക് പകരം പരേതക്കുള്ളത് ആണ്‍മക്കളാണെങ്കില്‍ അതിന്‍റെ രൂപം എങ്ങനെയായിരിക്കുമെന്ന് കാണുക:

ആണ്‍മക്കള്‍ക്ക് ലഭിച്ചത് 4166.66 രൂപ മാത്രം. പെണ്‍മക്കള്‍ക്ക് ലഭിച്ച ഓഹരിയെക്കാള്‍ കുറവ്!  

ഇതേഗണത്തില്‍ വരുന്ന മറ്റൊരു കണക്ക് കാണുക:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, രണ്ടോ അതിലധികമോ (മാതാവും പിതാവുമൊത്ത) സഹോദരിമാര്‍ എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുമ്പോളുള്ള രൂപം കാണുക:

ഇവിടെ മാതാവും പിതാവുമൊത്ത സഹോദരിമാര്‍ക്ക് ലഭിച്ചത് പതിനായിരത്തില്‍ 5000 രൂപയാണ്.

ഇനി മേല്‍പറഞ്ഞ കണക്കില്‍ മാതാവും പിതാവുമൊത്ത സഹോദരിമാര്‍ക്കു പകരം പരേതക്കുള്ളത് മാതാവും പിതാവുമൊത്ത സഹോദരന്‍മാരാണെങ്കില്‍ എങ്ങനെയായിരിക്കും ഓഹരിവെക്കുക എന്നു കാണുക:

പതിനായിരത്തില്‍ 3333.33 രൂപ മാത്രമാണ് പുരുഷന്മാര്‍ക്ക് ലഭിച്ചത്. അതേസ്ഥാനത്ത് സ്ത്രീ ആയിരുന്നപ്പോള്‍ ലഭിച്ചതാകട്ടെ 5000 രൂപയും!

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തു വരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന (പകുതി) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, പിതാവ്, ഒരു മകള്‍ എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുന്നത് താഴെ കാണും പ്രകാരമായിരിക്കും:

അനന്തരസ്വത്തായ 10,000 രൂപയില്‍നിന്നും മകള്‍ക്ക് ലഭിച്ചത് 4615.39 രൂപയാണ്. എന്നാല്‍ മകളുടെ സ്ഥാനത്ത് മകനായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ അവനു ലഭിക്കുന്ന ഓഹരികൂടി നമുക്കൊന്നു പരിശോധിക്കാം:

മകനു ലഭിച്ചത് 10,000 രൂപയില്‍നിന്നും 4166.66 രൂപമാത്രം. ഇനി പറയൂ; മകനാണോ മകള്‍ക്കാണോ കൂടുതല്‍ ഓഹരി ലഭിച്ചത്?

ഈ ഇനത്തില്‍ ഒരു ഉദാഹരണം കൂടി നമുക്ക് പരിശോധിക്കാം:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, മതാവും പിതാവുമൊത്ത ഒരു സഹോദരി എന്നിവരാണ്. അനന്തരസ്വത്തായുള്ളത് 10,000 രൂപയും. അതിന്‍റെ ഓഹരി വെക്കല്‍ കാണുക:

ഈ കണക്കു പ്രകാരം സഹോദരിക്ക് 10,000 രൂപയില്‍ 3750 ലഭിച്ചു. ഇവിടെ സഹോദരിക്ക് പകരം സഹോദരനാണങ്കിലോ? അത്കൂടി കാണുക:

ഇതില്‍ സഹോദരന് 10,000 രൂപയില്‍ 1666.67 മാത്രമാണ് ലഭിച്ചത്. സഹോദരിക്ക് ലഭിച്ച ഓഹരിയെക്കാള്‍ കുറവ്!  

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തുവരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന 1/3 (മൂന്നിലൊന്ന്) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരാള്‍ മരണപ്പെട്ടു. പരേതന് അനന്തരാവകാശികളായുള്ളത് ഭാര്യ, മാതാവ്, മാതാവൊത്ത രണ്ടോ അതിലധികമോ സഹോദരികള്‍, മാതാവും പിതാവുമൊത്ത രണ്ടോ അതിലധികമോ സഹോദരന്മാര്‍ എന്നിവരും, അനന്തരസ്വത്തായുള്ളത് 10,000 രൂപയാണെന്ന് കരുതുക. അത് ഓഹരിവെക്കുന്നത് താഴെകാണും പ്രകാരമായിരിക്കും:

പരേതനിലേക്ക് ബന്ധംകൊണ്ട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മാതാവും പിതാവുമൊത്ത സഹോദരന്മാര്‍ക്ക് ഓഹരിയായി ലഭിച്ചത് 10,000 രൂപയില്‍ 2500 മാത്രം! എന്നാല്‍ മാതാവിലൂടെ മാത്രം പരേതനിലേക്ക് ബന്ധമുള്ള സഹോദരിമാര്‍ക്ക് ലഭിച്ചത് 10,000 രൂപയില്‍ 3333.33 രൂപയും. ആര്‍ക്കാണ് കൂടുതല്‍ ഓഹരി ലഭിച്ചത്? സ്ത്രീകള്‍ക്കോ, പുരുഷന്‍മാര്‍ക്കോ?

വിരളമായിട്ടാണെങ്കിലും വരുന്ന ഒരു ഉദാഹരണംകൂടി കാണുക:

പരേതനുള്ളത് മാതാവും മാതാവിന്‍റെ മാതാവും പിതാവിന്‍റെ മാതാവുമാണ്. 10,000 രൂപ അനന്തരസ്വത്തും. അതിന്‍റെ വിഭജനം ഇങ്ങനെയാണ്.

പരേതനുള്ളത് മാതാവിനു പകരം പിതാവും മേല്‍സൂചിപ്പിച്ച മറ്റു വ്യക്തികളുമാണെങ്കില്‍ ആ അവസ്ഥകൂടി പരിശോധിക്കാം:

1/3ന്‍റെ നിശ്ചിതോഹരിക്കാരിയായ മാതാവിന് സ്വത്തുമുഴുവന്‍ അനന്തരമായി ലഭിച്ചപ്പോള്‍ അതേസ്ഥാനത്തുവന്ന ശിഷ്ടമോഹരിക്കാരനായ പിതാവിന് ലഭിച്ചത് 8333.33 രൂപമാത്രം.

ഇതേ ഗണത്തില്‍ അഥവാ സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിശ്ചിതോഹരിയായ മൂന്നിലൊന്ന് അവരുടെ അതേസ്ഥാനത്തുവരുന്ന പുരുഷന്‍മാരുടെ ശിഷ്ടമോഹരിയെക്കാള്‍ ഗുണകരമാകുന്ന സന്ദര്‍ഭങ്ങള്‍ ഇനിയും കാണാവുന്നതാണ്. തല്‍ക്കാലം ഈ ഉദാഹരണങ്ങളില്‍ പരിമിതപ്പെടുത്തുന്നു.

പുരുഷന്മാര്‍ക്ക് ലഭിക്കുന്ന ശിഷ്ടമോഹരിയെക്കാള്‍ അതേസ്ഥാനത്തുവരുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന 1/6 (ആറിലൊന്ന്) നിശ്ചിതോഹരി ഗുണകരമാകുന്ന അവസ്ഥ:

ഒരു സ്ത്രീ മരണപ്പെട്ടു. പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവ്, മാതാവൊത്ത ഒരു സഹോദരി, മാതാവും പിതാവുമൊത്ത രണ്ടോ അതിലധികമോ സഹോദരന്മാര്‍ എന്നിവരും, അനന്ത രസ്വത്തായുള്ളത് 10,000 രൂപയാണെന്നും കരുതുക. അത് ഓഹരിവെക്കുന്നത് താഴെ കാണും പ്രകാരമായിരിക്കും.

മേല്‍ സൂചിപ്പിച്ചതുപോലെ പരേതനിലേക്ക ്ബന്ധംകൊണ്ട് കൂടുതല്‍ അടുത്തുനില്‍ക്കുന്ന മാതാവും പിതാവുമൊത്ത സഹോദരന്മാര്‍ക്ക് ഓഹരിയായി ലഭിച്ചത് 10,000 രൂപയില്‍ 1666.67 മാത്രം. എന്നാല്‍ മാതാവിലൂടെ മാത്രം പരേതയിലേക്ക് ബന്ധമുള്ള ഒരു സഹോദരിക്ക് ലഭിച്ചത് 10,000 രൂപയില്‍ 1666.67 രൂപയും. നോക്കൂ! ഒരു സഹോദരിക്ക ്ലഭിച്ച അതേ സംഖ്യയാണ് കുറെ സഹോദരന്മാര്‍ക്ക് കൂട്ടുമുതലായി ലഭിച്ചത്! സഹോദരിക്ക് ലഭിച്ച നിശ്ചിതോഹരിയായ 1/6 സഹോദരന്മാര്‍ക്ക് ലഭിച്ച ശിഷ്ടമോഹരിയെക്കാള്‍ ഗുണകരമാണെന്ന് പറയേണ്ടതില്ലല്ലോ.

മറ്റൊരു ഉദാഹരണം നോക്കൂ:

മരണപ്പെട്ട വ്യക്തിക്കുള്ളത് ഭാര്യ, പിതാവ്, മാതാവ്, മകള്‍, മകന്‍റെ മകള്‍ എന്നിവരാണ്. അനന്തരവകാശമായി 10,000 രൂപയും.

മേല്‍ കണക്കില്‍ മകന്‍റെ മകളുടെ സ്ഥാനത്ത് മകന്‍റെ മകനായിരുന്നുവെങ്കില്‍ അതിന്‍റെ രൂപംകൂടി നമുക്ക് പരിചയപ്പെടാം:

രണ്ടുകാര്യങ്ങള്‍ ഈ ഉദാഹരണത്തിലൂടെ ബോധ്യപ്പെടും:

ഒന്ന്) മകന്‍റെ മകള്‍ക്ക് ലഭിക്കുന്ന നിശ്ചിതോഹരിയായ 1/6 തന്നെയാണ് മകന്‍റെ മകന് ലഭിച്ച ശിഷ്ടമോഹരിയെക്കാള്‍ ഗുണകരം.

രണ്ട്) പിതാമഹനില്‍നിന്നും ഒരിക്കലും പേരമക്കള്‍ക്ക് സ്വത്ത്ലഭിക്കില്ല എന്നു പ്രചരിപ്പിക്കുന്നത് ശരിയല്ല. (ആ വിഷയം മറ്റൊരു അധ്യായത്തില്‍ സൂചിപ്പിക്കുന്നതായിരിക്കും ഇന്‍ശാ അല്ലാഹ്).

4. സ്ത്രീക്ക് ഓഹരി ലഭിക്കുകയും അതേസമയം തുല്യസ്ഥാനത്തുള്ള പുരുഷന് അനന്തരാവകാശം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥ:

സ്ത്രീ-പുരുഷ വേര്‍തിരിവിന്‍റെ അടിസ്ഥാനത്തില്‍ ഇസ്ലാമിക സ്വത്തവകാശ നിയമത്തെ നാം പഠിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിലെ അവസാനത്തെ ഇനമാണ് ഇത്. കൂടുതല്‍ ആമുഖമില്ലാതെ വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കാം.

പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, പിതാവ്, മാതാവ്, മകള്‍, മകന്‍റെ മകള്‍ എന്നിവരും സ്വത്തായിട്ടുള്ളത് 10,000 രൂപയുമാണ്. അത് വീതിക്കുന്ന രൂപം കാണാം:

ഇവിടെ മകന്‍റെ മകളുടെ സ്ഥാനത്ത് മകന്‍റെ മകനാണെന്ന് സങ്കല്‍പിച്ചാല്‍ ആ കണക്കുകൂടി പരിചയപ്പെടാം:

പരേതയുടെ മകന്‍റെ മകള്‍ക്ക് 10,000 രൂപയില്‍ 1333.33 രൂപ ലഭിച്ചപ്പോള്‍, അവളുടെ സഹോദരനായ മകന്‍റെ മകന് ഒന്നും ലഭിച്ചില്ല!

മറ്റൊരു കണക്കുകൂടി പരിശോധിച്ച് ഈ ചര്‍ച്ച അവസാനിപ്പിക്കാം:

പരേതക്ക് അനന്തരാവകാശികളായുള്ളത് ഭര്‍ത്താവ്, മാതാവും പിതാവുമൊത്ത ഒരു സഹോദരി, പിതാവൊത്ത ഒന്നോ അതിലധികമോ സഹോദരിമാര്‍ എന്നിവരും അനന്തരസ്വത്തായി 10,000 രൂപയുമാണ്.

ഈ കണക്കില്‍ പിതാവൊത്ത സഹോദരിമാര്‍ക്ക് പകരം പിതാവൊത്ത സഹോദരന്മാരാണ് അവകാശികളായുള്ളതെങ്കില്‍ അവര്‍ക്ക് സ്വത്തില്‍നിന്നും ഒന്നും ലഭിക്കുമായിരുന്നില്ല. ആ രൂപംകൂടി കാണുക:

സ്ത്രീയെ ഏതൊരു രംഗത്തും ഇസ്ലാം പരിഗണിച്ചത് ഏറ്റവും മാന്യമായ രൂപത്തിലാണ്. അനന്തരാവകാശത്തിന്‍റെ രംഗത്ത് അവള്‍ക്ക് നല്‍കിയ പ്രത്യേക പരിഗണനയാണ് നാം ഈ ലേഖനപരമ്പരിയുടെ മനസ്സിലാക്കിയത്. മകളായി മാത്രമല്ല ഇസ്ലാമില്‍ സ്ത്രീ അനന്തരമെടുക്കുന്നത്. പ്രത്യുത ഭാര്യ, സഹോദരി, മാതാവ്, മാതാമഹി, പിതാമഹി, പേരമകള്‍ എന്നീ സ്ഥാനങ്ങളിലൂടെയെല്ലാം അവള്‍ അനന്തരവകാശിയാണ്. ഇതൊന്നും മനസ്സിലാക്കാതെയാണ് ചിലര്‍ ഇസ്ലാമിനെ അന്ധമായി വിമര്‍ശിക്കുന്നത്.