എന്താണ് മൈഗ്രേന്‍?

അബൂ ഫായിദ

2018 ശവ്വാല്‍ 16 1439 ജൂണ്‍ 30

പലര്‍ക്കും തലവേദന വല്ലപ്പോഴും അനുഭവപ്പെടുന്ന ഒന്നാണ്. ടെന്‍ഷന്‍, ചെറിയ അസുഖങ്ങള്‍ എന്നിവകൊണ്ടാണ് പലപ്പോഴും തലവേദനയുണ്ടാകുന്നത്. മാരകരോഗങ്ങളുടെ ലക്ഷണമായും തലവേദന പ്രത്യക്ഷപ്പെടാറുണ്ട്.

തങ്ങളെ സമീപിക്കുന്ന രോഗികളില്‍ ചിലരുടെ തലവേദന മൈഗ്രേന്‍ കൊണ്ടുണ്ടാകുന്നതാണെന്ന് ഡോക്ടര്‍ വിലയിരുത്തുന്നു. വൈദ്യശാസ്ത്രം ഇതിനെ ഒരു രോഗമായി കണക്കാക്കുന്നില്ല. വൈദ്യശാസ്ത്രത്തിന്റെ കണ്ണില്‍ ഇത് ഒരു സിന്‍ഡ്രോം (ട്യിറൃീാല) ആണ്. ഒരുകൂട്ടം രോഗലക്ഷണങ്ങള്‍ ഒരേ രീതിയില്‍ ഒരുമിച്ച് നിശ്ചിത സമയങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനെയാണ് 'സിന്‍ഡ്രോം' എന്ന് വിശേഷിപ്പിക്കുന്നത്. ഈ സിന്‍ഡ്രോമില്‍ വളരെ പ്രത്യേകതകളുള്ള ഒരു തലവേദനയാണ് മൈഗ്രേന്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ എല്ലാ കടുത്ത തലവേദനയും മൈേഗ്രന്‍ അല്ല.

വേദനയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. പലപ്പോഴും നെറ്റിയുടെ ഒരുഭാഗത്തുനിന്നാണ് ഇത് വ്യാപിക്കുക. നാട്ടുഭാഷയില്‍ ഇത് ചെന്നിക്കുത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്. മൈഗ്രേന്‍ ഒന്നോ രേണ്ടാ മണിക്കൂര്‍ തൊട്ട് മൂന്നു ദിവസംവരെ നീണ്ടുനിന്നെന്ന് വരാം.

രോഗകാരണം

ഇതിനെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും പൂര്‍ണമായി മനസ്സിലാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. മാനസിക സംഘര്‍ഷവും ചില പ്രത്യേക ഭക്ഷണവും തലച്ചോറുകളിലെ രക്തക്കുഴലുകളില്‍ കോച്ചിവലിക്കല്‍ ഉണ്ടാക്കുകയും അങ്ങനെ നിരന്തരമായ റിയാക്ഷന്‍ സംഭവിക്കുകയുമാണ് ചെയ്യുന്നത്. ഈ ഘട്ടത്തില്‍ നിരവധി രക്തക്കുഴലുകള്‍ ചുരുങ്ങുന്നു. ഇങ്ങനെ തലച്ചോറിന് സ്വാഭാവികമായി ലഭിക്കേണ്ടതും ലഭിച്ചുകൊണ്ടിരിക്കുന്നതുമായ രക്തവും ഓക്‌സിജനും കിട്ടാതെവരുന്നു. ഈ അവസ്ഥയില്‍ കൂടുതല്‍ ഓക്‌സിജന്‍ എത്തിക്കുവാന്‍ ചില രക്തക്കുഴലുകള്‍ സാധാരണയില്‍ കവിഞ്ഞ് വികസിക്കുന്നു. ഈ സമയത്ത് രക്തക്കുഴലുകളില്‍ നീര്‍ക്കെട്ടുണ്ടാവുകയും വേദനയനുഭവപ്പെടുകയും ചെയ്യുന്നു.

ധമനി(ആര്‍ട്ടറി)യുടെ ഭിത്തികള്‍ ശരീരത്തിലെ മറ്റേതൊരു കലയും പോലെ വലിഞ്ഞുമുറുകുമ്പോള്‍ ചിലതരം രാസപദാര്‍ഥങ്ങള്‍ പുറപ്പെടുവിക്കുന്നു. തൊട്ടടുത്തുള്ള സിരാഗ്രങ്ങളെ ഈ രാസപദാര്‍ഥങ്ങള്‍ ഉത്തേജിപ്പിക്കുമ്പോഴാണ് മൈഗ്രേന്‍ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ ആര്‍ട്ടറികളുടെ ഈ സ്വഭാവസവിശേഷതയ്ക്ക് എന്താണ് കാരണമെന്ന് വ്യക്തമായ നിഗമനത്തിലെത്താന്‍ ഇന്നും വൈദ്യശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രാസപദാര്‍ഥമായ സിറോടോണിന്‍ ശരീരം ഉപയോഗിക്കുന്ന വിധവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇത് രക്തക്കുഴലുകളുടെ വലുപ്പത്തെ ബാധിക്കുന്നുവെന്നും കരുതപ്പെടുന്നു.

മൈഗ്രേനെക്കുറിച്ച് ശരിയായ ധാരണ രോഗിക്ക് നല്‍േകണ്ടത് ഡോക്ടറുടെ ചുമതലയാണ്. ഇവര്‍ക്ക് കൗണ്‍സലിംഗും ആവശ്യമാണ്.  മരുന്നുകളെ മാത്രം ആശ്രയിക്കുക എന്നത് ശരിയായ സമീപനമല്ല.

മാനസിക സമ്മര്‍ദങ്ങളും വികാരങ്ങളും

മൈേഗ്രന്‍ ഉണ്ടാക്കുന്നതില്‍ രോഗിയുടെ മാനസിക നിലയ്ക്ക് വളരെയേറെ പങ്കുണ്ട്. വ്യക്തിപരവും വികാരപരവുമായ സവിശേഷതകള്‍ (ഉദാ. വിദ്വേഷം, വെറുപ്പ്, നിരാശ) പലരിലും മൈഗ്രേനിനു കാരണമാകുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മറ്റൊരാളോടുള്ള പക, വെറുപ്പ്, നിരാശ ഇതെല്ലാം പുറമെ കാണിക്കാന്‍ പറ്റാത്ത അവസരത്തില്‍ മനസ്സില്‍ അവ കുടിക്കിടക്കുന്നു; മനഃസംഘര്‍ഷമുണ്ടാക്കുന്നു. ഇത് രോഗകാരണമാവുകയും ചെയ്യുന്നു. മാറ്റങ്ങള്‍ സ്വീകരിക്കുവാന്‍ വൈമനസ്യം കാട്ടുന്നതരം കടുംപിടുത്ത സ്വഭാവക്കാരിലും രോഗസാധ്യത കൂടുതലായിരിക്കും. മനഃസംഘര്‍ഷം മൈഗ്രേന്‍ സൃഷ്ടിക്കുന്നതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ടെങ്കിലും ചിലര്‍ക്ക് ഈ സംഘര്‍ഷം കുറഞ്ഞതിനുശേഷമായിരിക്കും തലവേദന വരുന്നത്. ച ുരുക്കത്തില്‍, മനഃസംഘര്‍ഷം, വിഷാദം, അതിരുകവിഞ്ഞ ആകാംക്ഷ, കോപം, നിരാശ തുടങ്ങിയവയെല്ലാം രോഗം കൂട്ടും. 

(അവസാനിച്ചില്ല)