ചോരയുണങ്ങാത്ത മ്യാന്‍മര്‍
ഉസ്മാന്‍ പാലക്കാഴി
2017 സെപ്തംബര്‍ 16 1438 ദുൽഹിജ്ജ 25
രീതി: പേര്‍ഷ്യയിലേക്കെന്നുരത്ത്...
മ്യാന്‍മറെന്നൊരു കൊച്ചു രാജ്യം
അവിടെയുളെളാരു മുസ്‌ലിം മക്കള്‍
അനുഭവിച്ചിടുന്നു കഠിന കഠോരമാം ശിക്ഷ-നാഥാ
കദനമെല്ലാം തീര്‍ത്തവര്‍ക്കു നീ രക്ഷ നല്‍കിടണേ
സ്വന്തം നാട്ടില്‍ സ്വന്തം വീട്ടില്‍
സ്വസ്ഥതയോടെ കഴിയാന്‍
അനുവദിച്ചിടാതെയവരെയാട്ടിയോടിച്
ഭിക്ഷു വേഷം പൂണ്ട ദുഷ്ടര്‍ കൊലവിളിക്കുന്നു
മുത്ത് പോലുള്ള കുരുന്ന്
മക്കളെ കൊത്തിയരിഞ്ഞ്
ഉമ്മമാരുടെ മുന്നിലേക്ക് വലിച്ചെറിയുന്നു-മര്‍ത്യ
രൂപം പൂണ്ട പിശാചുവര്‍ഗം നൃത്തമാടുന്നു
നാട്ടുകാരുടെ മുന്നിലിട്ട്
നാരിമാരുടെ മാനം കവര്‍ന്ന്
നാലുകഷ്ണമാക്കി ചീന്തി തീയിലെറിയുന്ന-ദുഷ്ടത
ലോകമിതുവരെ കണ്ടതില്‍ വെച്ചേറ്റവും ക്രൂരം
ആശയറ്റൊരായിരങ്ങള്‍
ആവതില്ലാ പിഞ്ചു മക്കള്‍
ഒക്കെയും വിട്ടേച്ചഭയം തേടിയോടുകയായ്-കടലിന്‍
ആഴിയില്‍ വന്‍ മീനുകള്‍ക്കിരയായിമാറുകയായ്
ബുദ്ധരെങ്ങോട്ടീ പ്രയാണം
ബുദ്ധി ചത്തുമലച്ചതാണോ
സത്യധര്‍മമഹിംസ പാടെ വെടിഞ്ഞുപോയെന്നോ- മുസ്‌ലിം
വംശഹത്യ നടത്തി മോക്ഷം നേടുമെന്നാണോ
ദുഷ്ട ജനതതന്‍ അക്രമങ്ങള്‍
താങ്ങുവാന്‍ കഴിയാതെ പാവം
റോഹിംഗ്യന്‍ മുസ്‌ലിം മനസ്സുകള്‍ വെന്തുരുകുന്നു-അഭയം
നല്‍കു ലോകമെ എന്ന് ഹൃദയം തകര്‍ന്ന് കേഴുന്നു
ലോക പോലീസെങ്ങു പോയി
അറബ് നാടുകളുറക്കിലാണോ
അതി നികൃഷ്ടതക്കെതിരു നില്‍ക്കാന്‍ ധൈര്യമില്ലെന്നോ-റബ്ബേ
നിന്റെ തുണയല്ലാതെ മറ്റൊരു രക്ഷയില്ലല്ലോ
സൗദി നീട്ടി സഹായഹസ്തം
തുര്‍ക്കിയും മുന്നിട്ടിറങ്ങി
ഇനിയുമേറെ കരങ്ങളവരെ ആഞ്ഞു പുല്‍കട്ടെ-ചോര-
ക്കടലില്‍നിന്നാ മര്‍ദിതര്‍ കരകേറിയണയട്ടെ.