പശ്ചാത്താപം മുക്തിമാർഗം

ഉസ്മാൻ പാലക്കാഴി

2025 മാർച്ച് 22, 1446 റമദാൻ 21

وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’ (ക്വുർആൻ 24:31)

പശ്ചാത്താപം തീർത്തും അടിമയും അല്ലാഹുവുമായി ബന്ധപ്പെട്ടതാണ്. മാപ്പിരക്കുന്നത് അടിമയാണ്; മാപ്പ് നൽകുന്നത് അല്ലാഹുവും. വാക്കുകളിലോ, കർമങ്ങളിലോ, വീക്ഷണങ്ങളിലോ, സ്വഭാവത്തിലോ തെറ്റുകൾ സംഭവിച്ചിരിക്കുന്നൂ എന്ന് മനസ്സിലാക്കുന്നതോടെ അവ ശരിയാക്കാൻ ശ്രമിക്കുന്നു എന്നതാണ് പശ്ചാത്താപ മനഃസ്ഥിതിയുള്ളവെൻറ ഗുണം. തെറ്റുകൾ അംഗീകരിച്ചാൽ, അവ തിരുത്തിയാൽ, അല്ലാഹുവിനോട് ഖേദിച്ചാൽ സമൂഹം എന്തു പറയുമെന്ന ചിന്ത അവന്നുണ്ടാകില്ല. അങ്ങനെയൊന്നും ചെയ്യാതിരുന്നാൽ ത‌െൻറ പര്യവസാനം എന്തായിത്തീരുമെന്ന ആധിയേ അവന്നുണ്ടാകൂ. എങ്കിൽ, അവൻ വിനീതനാണ്.

സത്യവിശ്വാസി ഉൾക്കൊണ്ട തൗഹീദിെൻറ താൽപര്യമാണ് പാപമോചനത്തിനു വേണ്ടി അല്ലാഹുവിനോട് നടത്തുന്ന അവ‌െൻറ പ്രാർഥന. പ്രവാചകന്മാരെ അല്ലാഹു ശീലിപ്പിച്ച സമ്പ്രദായമാണത്. ക്വുർആനത് പഠിപ്പിക്കുന്നുണ്ട്: ‘ആകയാൽ അല്ലാഹുവല്ലാതെ യാതൊരു ദൈവവുമില്ലെന്ന് നീ മനസ്സിലാക്കുക. നിെൻറ പാപത്തിന് നീ പാപമോചനം തേടുക. സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും വേണ്ടിയും (പാപമോചനം തേടുക)’ (ക്വുർആൻ 47:19).

അന്യരുടെ പാപങ്ങളും വീഴ്ചകളുമൊക്കെ ചികഞ്ഞെടുക്കുകയും അവ പർവതീകരിച്ച് സമൂഹമധ്യെ പ്രചരിപ്പിക്കുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ട്. അത്തരക്കാർ പാപിക്ക് പശ്ചാത്തപിക്കാൻ സമയം നൽകാറില്ല. വീഴ്ച പറ്റിയവ‌െൻറ പശ്ചാത്താപത്തെ മാനിക്കാനും തയ്യാറല്ല. തെറ്റുപറ്റിയെന്ന് തിരിച്ചറിഞ്ഞ് തൗബ ചെയ്ത സഹോദ‌െൻറ തൗബയെപ്പോലും കളിയാക്കുന്നവരും സമൂഹത്തിലുണ്ട്! യഥാർഥ വിശ്വാസിയുടെ സ്വഭാവമല്ല ഇതൊന്നും.

ജീവിതത്തിൽനിന്ന് രാപകലുകൾ യാത്രയായിക്കൊണ്ടിരിക്കുന്നു. പ്രഭാതത്തിൽ ഉണരാനാകുന്നതും രാത്രിയാകുവോളം ജീവിക്കാനാകുന്നതും അല്ലാഹുവിെൻറ ഔദാര്യമാണ് എന്ന് തിരിച്ചറിയുക. ഒരു ദിവസത്തിലെ ജീവിത കർമങ്ങളിൽ അരുതാത്തവയൊന്നും സംഭവിച്ചിട്ടില്ലെന്ന് പറയാൻ നമുക്കുറപ്പില്ല. എങ്കിൽ, മാപ്പിരന്നുകൊണ്ടാകണം നമ്മുടെ ഉണർച്ചയും ഉറക്കവും. ‘സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങൾ വിജയം പ്രാപിച്ചേക്കാം’ എന്ന ക്വുർആൻ വചനം (അന്നൂർ:31) നാം മറക്കാതിരിക്കുക.

അല്ലാഹു പറഞ്ഞു: ‘നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവും ആകാശഭൂമികളോളം വിശാലമായ സ്വർഗവും നേടിയെടുക്കാൻ നിങ്ങൾ ധൃതിപ്പെട്ട് മുന്നേറുക. ധർമനിഷ്ഠ പാലിക്കുന്നവർക്കു വേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമങ്ങൾ ചെയ്യുകയും, കോപം ഒതുക്കി വെക്കുകയും, മനുഷ്യർക്ക് മാപ്പുനൽകുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമകാരികളെ അല്ലാഹു സ്‌നേഹിക്കുന്നു. വല്ല നീചകൃത്യവും ചെയ്തുപോയാൽ, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തുപോയാൽ അല്ലാഹുവെ ഓർക്കുകയും തങ്ങളുടെ പാപങ്ങൾക്ക് മാപ്പുതേടുകയും ചെയ്യുന്നവർക്ക് വേണ്ടി.-പാപങ്ങൾ പൊറുക്കുവാൻ അല്ലാഹുവല്ലാതെ ആരാണുള്ളത്? - ചെയ്തുപോയ (ദുഷ്)പ്രവൃത്തിയിൽ അറിഞ്ഞുകൊണ്ട് ഉറച്ചുനിൽക്കാത്തവരുമാകുന്നു അവർ. അത്തരക്കാർക്കുള്ള പ്രതിഫലം തങ്ങളുടെ രക്ഷിതാവിങ്കൽനിന്നുള്ള പാപമോചനവും താഴ്ഭാഗത്ത് കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുമാകുന്നു. അവരതിൽ നിത്യവാസികളായിരിക്കും. പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്ന പ്രതിഫലം എത്ര നന്നായിരിക്കുന്നു’ (ക്വുർആൻ 3:133-136).